Saturday, March 19, 2011

ഫുകുഷിമയുടെ ഹിബാക്കുഷകൾ


ഭൂകമ്പവും സുനാമിയും ഏൽപ്പിച്ച മഹാപ്രഹരത്തിൽ നിന്ന് ജപ്പാൻ അതിന്റെ അനുപമമായ കർമ്മശേഷിയാൽ ഏതാനും വർഷങ്ങൾക്കകം തന്നെ ഉയർത്തെഴുന്നേറ്റേക്കാം. പക്ഷേ തകർന്ന ആണവനിലയങ്ങളിൽ നിന്നുള്ള മാരകവികിരണങ്ങളിൽ നിന്ന് ജപ്പാൻ എന്നു വിമുക്തമാകും? വികിരണങ്ങൾ കാലിഫോർണിയ വരെ നീളുന്നതായിട്ടാണ് റിപ്പോർട്ട്. കടൽ വെള്ളം കൊണ്ട് ശീതീകരിക്കാനാവുന്നതല്ല ആണവറിയാക്റ്ററുകൾ എന്നു വ്യക്തമായി കഴിഞ്ഞിരിക്കുന്നു. ഫുകുഷിമയിലെ മൂന്നാം റിയാക്റ്റർ കോൺക്രീറ്റും കല്ലുമെല്ലാം ഉപയോഗിച്ച് എന്നെന്നേക്കുമായി മൂടാനുള്ള ആലോചനകൾ നടന്നു വരുന്നു.

എന്തൊരു വിചിത്രജീവിയാണ് മനുഷ്യൻ? 1945 ലെ ഹിരോഷിമ-നാഗസാക്കി ദുരന്തം ഏറ്റുവാങ്ങിയ ഒരു കൊച്ചു രാജ്യം തന്നെ ലോകത്തിലെ ഏറ്റവും വലിയ ആണവോർജ്ജ നിലയങ്ങൾ പടുത്തുയർത്തി, അഞ്ചാം സീസ്മിക്സോണിൽ തന്നെ .  1979 ലെ ത്രീ മൈൽ ഐലന്റ് ദുരന്തത്തിനും,1985ലെ ചെർണോബയിൽ ദുരന്തത്തിനും ശേഷം ആണവനിലയങ്ങൾ നിരപായങ്ങളാണെന്ന് നമ്മെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന ശാസ്ത്രജ്ഞന്മാരെ എന്താണ് പറയേണ്ടത്? ഹ്രസ്വദൃഷ്ടികളായ രാഷ്ടീയ നേതൃത്വങ്ങൾ ആണവനിലയങ്ങളെ പിന്തുണയ്ക്കുന്നു. നാം ആരോട് പരാതി പറയും? ഏതു വാതിലിൽ മുട്ടും?

ഇരുപതോളം നൂക്ലിയർ റിയാക്റ്ററുകൾ അഗ്നിപർവ്വതങ്ങളെപ്പോലെ ഇന്ത്യയിൽ നിലവിലുണ്ടന്ന് നാം മറക്കരുത്. ഘനജല റിയാക്റ്ററുകളാണെന്നതോ, സമ്പുഷ്ട യുറേനിയം ഉപയോഗിക്കുന്നില്ലെന്നതോ, മൂന്നാം (അഞ്ചിലും ചെറുതാണല്ലോ) സീസ്മിക്സോണിൽ ആണെന്നതോ ആശങ്കകൾ ദൂരീകരിക്കുന്നില്ല.

മഹാരാഷ്ട്രയിലെ 9900 മെഗാവാട്ട് ശേഷിയുള്ള, രത്നഗിരി ജില്ലയിലെ ജയ്താപൂർ ആണവ നി ലയത്തിന്റെ പദ്ധതിയുമായി എതിർപ്പുകളെ തൃണവൽഗണിച്ച് സർക്കാർ മുന്നോട്ട് പോവുകയാണ്. ആണവനിലയത്തിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്ന ഗ്രാമവാസികൾ തൊഴുകയ്യുകളുമായി പറയുന്നു, ഞങ്ങൾക്ക് നിങ്ങൾ പകരം ഭൂമി തരേണ്ട, പണം തരേണ്ട, തൊഴിൽ തരേണ്ടാ, പൊന്നൊടയതേജീവിക്കാൻ അനുവദിച്ചാൽ മതി. മീൻ പിടിച്ചും ചെറിയ കൈത്തൊഴിലുകൾ ചെയ്തും കരുകരാപഷ്ണിയിൽ ഒട്ടിയ വയർ അമർത്തിപ്പിടിച്ചും ഞങ്ങൾ ജീവിച്ചു കൊള്ളാം. പരിസ്ഥിതി മന്ത്രി ജയറാം രമേശ് കേട്ട ഭാവമില്ല. പ്രക്ഷോഭം തുടരുകയാണ്.

 റേഡിയോആക്ടീവ് മാലിന്യങ്ങൾ ഏതു സമുദ്രാന്തർഭാഗത്തും എത്ര ഭദ്രമായി നിക്ഷേപിച്ചാലും അപകടകരങ്ങളായി തുടരും. വികിരണങ്ങൾ ലുക്കേമിയക്ക് വൻ തോതിൽ വഴി വെക്കും, ജനിതക വൈകല്യങ്ങൾ മാനവരാശിയെ മൊത്തം ഗ്രസിക്കും. ഹിബാക്കുഷഹിരോഷിമ-നാഗസാക്കി ദുരന്തത്തിന്റെ പരിണിത ഫലങ്ങൾ പേറുന്നവരുടെ വിളിപ്പേരാകുന്നു. ഹിബാക്കുഷകളാൽ ഭൂമി നിറയാൻ പോവുകയാണ്. അതിശക്തമായി നാം പ്രതിഷേധിക്കണം. നമുക്ക് ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശത്തെ പ്രതി. സൂര്യനിൽ നിന്ന്, കാറ്റിൽ നിന്ന്, തിരമാലകളിൽ നിന്ന്, ബയോമാസിൽ നിന്ന് ഒക്കെ ഊർജ്ജം സംഭരിക്കാനുള്ള സാങ്കേതിക വിദ്യകൾ കൂടുതൽ കാര്യക്ഷമമാക്കാനുള്ള ഗവേഷണപദ്ധതികളെ പിന്തുണയ്ക്കണം. അത്തരം പ്ലാന്റുകൾ സ്ഥാപിക്കണം. കേരളത്തിന്റെ മൊത്തം വൈദ്യുതി ഉൽപ്പാദനശേഷിയേക്കാൾ കൂടുതൽ പാരമ്പര്യേതര സ്രോതസ്സുകളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന (3628 മെഗാവാട്ട്) തമിഴ്നാട് നല്ലൊരു വഴികാട്ടിയാണ്.

ഒരിക്കലും ഒന്നിൽ നിന്നും ഒരു പാഠവുമുൾക്കൊള്ളാതെ ഹോമോസാപ്പിയൻ എന്ന ഈ സവിശേഷജീവി ഭൂമിയെ ഇല്ലാതാക്കുന്നതിന് നാം വെറും കാണികളായിക്കൂടാ.

57 comments:

mayflowers said...
This comment has been removed by the author.
mayflowers said...

അവസരോചിതവും പ്രാധാന്യമേറിയതുമായ ഒരു വിഷയത്തെപ്പറ്റി പോസ്റ്റ്‌ ഇട്ടതില്‍ ആദ്യമേ അഭിനന്ദിക്കട്ടെ.
ഫുകുഷിമ സംബന്ധിയായ വാര്‍ത്തകള്‍ ഭീതിയോടെയാണ് ശ്രവിക്കുന്നത്.
ജയ്താപ്പൂരില്‍ ആണവ പദ്ധതിയുടെ ദൂശ്യങ്ങളെപ്പറ്റി ജനങ്ങളെ ബോധവല്ക്കരിക്കുകയും,അതിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രവീണ്‍ ഗവങ്കര്‍ എന്ന ഗ്രാമീണനെതിരെ സര്‍ക്കാര്‍ കള്ളക്കേസുകള്‍ കൊടുത്തും മറ്റും ഉപദ്രവിക്കുകയാണ്.
ഫുകുഷിമ ഒരു പാഠമാണ്.ബുദ്ധിയുള്ളവര്‍ അതില്‍ നിന്നും വല്ലതും ഉള്‍ക്കൊണ്ടെങ്കില്‍..

അനസ് ഉസ്മാന്‍ said...

മാഷേ, താഴേ കാണുന്ന ലിങ്ക്, facebook'ല്‍ കണ്ടതാണ്.

https://www.facebook.com/l.php?u=http%3A%2F%2Fthefishpond.in%2Fanivar%2F2009%2Fin-the-interstices-of-holocaust%2F&h=d0df6

സാബിബാവ said...

പോസ്റ്റ്‌ ഇന്നത്തെ വിഷയം നന്നായി .

പ്രയാണ്‍ said...

എന്തെങ്കിലും സംഭവിക്കും വരെ ഞാനും നിങ്ങളും എല്ലാം പറഞ്ഞുകൊണ്ടുനടക്കും ഇതെല്ലാം. എന്തെങ്കിലും സംഭവിച്ചുകഴിഞ്ഞാല്‍ ബാക്കിയുണ്ടെങ്കില്‍ അപ്പോഴും പറയും ഇതുതന്നെ........ സ്വാര്‍ഥതയാണോ അലസതയാണോ ഭയമാണോ ഇതൊക്കെ നമുക്കിടയില്‍ പലപ്പോഴും വെറും ചില ചര്‍ച്ചകളില്‍ ഒതുങ്ങിപ്പോകുന്നത്.......

Muralee Mukundan , ബിലാത്തിപട്ടണം said...

പലപല അനുഭവങ്ങൾ വഴികാട്ടിയായിട്ടും പാഠങ്ങൾ ഉൾക്കൊള്ളാത്ത മനുഷ്യൻ....!
അതെ ഇനി ചിലപ്പോൾ ഹിബാക്കുഷകളുടെ തലമുറകളാൽ ഭാവി ഭൂലോകം മാറീയേക്കാം...!
വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഈ വിഷയത്തെ പറ്റി ഉചിതമായ രീതിയിൽ എഴുതിയ ഈ ഫീഡ്ബാക്കിന് അഭിനന്ദനം കേട്ടൊ മാഷെ.

ഈ ഗുണപാഠമ്കൊണ്ടെങ്കിലും എല്ലാ ഭരണകർത്താക്കളും എന്തെങ്കിലും ഉള്‍ക്കൊണ്ടിരുന്നുവെങ്കിൽ.....അല്ലേ

മൻസൂർ അബ്ദു ചെറുവാടി said...

ശ്രദ്ധയോടെയും അസ്വസ്ഥതയോടെയും നിത്യവും വായിക്കുന്ന വാര്‍ത്തകള്‍.
നന്നായി ക്രോഡീകരിച്ച നല്ല വിശകലനങ്ങളും ചിന്തകളും അടങ്ങിയ ഈ ലേഖനം ശ്രദ്ധേയമായി.
അഭിനന്ദനങ്ങള്‍ ശ്രീനാഥന്‍ ഭായ്

നികു കേച്ചേരി said...

ഇതൊന്നും പ്രശനമല്ല മാഷേ..നമുക്കും അമേരിക്കയെ പോലെ യൂറോപ്യൻ യൂണിയനെപോലെ പുരോഗമിക്കണ്ടേ!!!പിന്നെ ഇവിടെ കൊണ്ടുവന്ന് വിറ്റ് കാശാക്കാൻ അവർ ഉണ്ടാക്കിവെച്ചതൊക്കെ എന്ത് ചെയ്യും...കമ്മീഷനും ഉറപ്പിച്ചതാ...sorry to next generation..

രമേശ്‌ അരൂര്‍ said...

നാട് ഓടുമ്പോള്‍ നടുവേ ഓടണ്ടേ !! എപ്പോളും ശാസ്ത്രം തന്നെ ജയിക്കും നമ്മള്‍ മനുഷ്യര്‍ എല്ലാവരും തോല്‍ക്കും !!

Unknown said...

നല്ല വിഷയം .നന്നായി എഴുതിയിരിക്കുന്നു.

പട്ടേപ്പാടം റാംജി said...

എത്ര കൊണ്ടാലും പഠിക്കാത്ത ജീവി മനുഷ്യര്‍ ആണെന്ന് തോന്നുന്നു. ആര്‍ത്തി മൂത്തിരിക്കുന്നവരിലെക്ക് അവരുടെ തലയിലേക്ക്‌ ഒന്നും കേറില്ല, കമ്മീഷനല്ലാതെ. വെറും ഒരു വായന ആകാതെ കഴിയുന്ന തരത്തിലുള്ള പ്രധിഷേധം ശക്താമായി തന്നെ തുടരേണ്ട ഒരവസരത്തിലൂടെയാണ് നാം നീങ്ങുന്നത്.
നല്ല ലെഖം മാഷെ.

നനവ് said...

ജപ്പാനെപ്പോലെ ദുരന്ത നിവാരണത്തിൽ അതീവ ജാഗ്രതയും മുൻകരുതലുകളുമെടുക്കുന്ന ഒരു രാജ്യത്ത് പോലും ഒന്നും ചെയ്യാനാവാതെ ഭരണകൂടം മിഴിചു നിൽക്കുമ്പോൾ ഇന്ത്യയിലാണ് ഇത് സംഭവിച്ചിരുന്നുവെങ്കിൽ എന്താകുമായിരുന്നു സ്ഥിതി?....ഓർക്കാൻ തന്നെ വയ്യ..എന്റോസൾഫാനായാലും ആണവമായാലും ദുരന്തം എപ്പോഴും ജനതയ്ക്കു മാത്രം. ആസൂത്രണം ചെയ്യുന്നവർ എന്നും രക്ഷപ്പെടുന്നു..നല്ല പോസ്റ്റ്...

Unknown said...

അവസരോചിതം.

Sabu Hariharan said...

Inevitable..we can also wait for that day..

ശ്രീനാഥന്‍ said...

മെയ്ഫ്ലവേർസ്, അനസ്, മുരളീമുകുന്ദൻ, ചെറുവാടി, സാബി, നികുകേച്ചേരി,രമേശ്, റ്റോംസ്, റാംജി, പ്രയാൺ,നനവ്, എക്സ്പ്രവാസിനി, സാബു
– വായിച്ചതിനും വളരെ ഗൌരവമുള്ള ഈ വിഷയത്തിൽ അഭിപ്രായം പങ്കു വെച്ചതിനും നന്ദി.

ഇതൊരു ജനാധിപത്യരാജ്യമാണോ എന്നു തോന്നിപ്പോകും ചിലപ്പോൾ. കള്ളക്കേസെടുത്തിരിക്കുന്ന കഥ മെയ്പ്പൂക്കൾ പറഞ്ഞല്ലോ. ജയ്താപൂരിൽ സർക്കാർ നിലപാടുകളെ എതിർത്ത രണ്ട് ജഡ്ജസിനോട് ജില്ലയിൽകടന്നു പോകരുതെന്ന് വിലക്കിയിരിക്കുകയാണ് കലക്റ്റർ! ജയ്താപൂരിൽ 33000 കോടി രൂപ മുടക്കുമുതലുള്ള അപകടകരമായ ഈ പദ്ധതി വേണ്ടത്ര ക്രെഡൻഷ്യത്സില്ലാത്ത ഒരു ഫ്രഞ്ച് കമ്പനിയാണ് ചെയ്യുന്നത്. അഭിപ്രായം പറയാൻ പോലും നമുക്ക സ്വാതന്ത്ര്യമില്ലേ?

ശാന്ത കാവുമ്പായി said...

ഒരു പാഠവും ഒരിക്കലും പഠിക്കാൻ കൂട്ടാക്കാത്തവൻ സമം മനുഷ്യൻ ആണല്ലോ.

പ്രയാണ്‍ said...

ഇന്നലെ ഒരു കോയിന്‍സിഡന്‍സുപോലെയാണ് കോറോസോവയുടെ ഡ്രീംസ് കണ്ടത്. അതിലെ 'മൌണ്ട് ഫ്യൂജി ഇന്‍ റെഡ്' കണ്ടില്ലെങ്കില്‍ ഒന്നു കാണു.

അംജിത് said...

India, my beloved mother land describe herself as a socialist, secular, democratic republic..
but, my self , an ordinary citizen is confused..
In this socialist nation there are millionaires who might have seen slums through movies alone and at the same time there are people who use mud for sanitary napkins, not because it is an Ayurveda method but they don't have any other option..
In this secular democracy, votes are determined by the candidate's caste and religion.. there are gali's in Hyderabad, Bangalore, Ahmadabad and Delhi where a person of another religion fears to get in.. there are people ready to thrust a sword to a pregnant woman's womb just because she is of another religion..
In this democracy, power is always safe in the hands of certain families, from the grass root level 'panchayats' to the great parliament of India.. here politics is just a drama sponsored by the business tycoons and underworld dons.. this is a land where some political parties believe that the end of poverty in this nation is their end too..
In this republic with a written constitution, majority of its citizen considers rules to be violated.. majority of these citizen's administrators firmly believe, people are to be exploited, and here a government job is the license to corruption..


along with the athirappilly project now this nuclear reactor also adds to the list of dangers not just human life, but to the entire environment..

പ്രദീപ്‌ said...

മാഷേ .. "തലമുറകള്‍ " എന്ന വാക്കിനേ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ?? ആ വാക്കിനേ കുറിച്ച് മാഷിനോട് ഞാന്‍ കൂടുതല്‍ പറയേണ്ടതില്ല .
ഇതുപോലെ ഒരു പോസ്റ്റ്‌ ഞാന്‍ എഴുതണം എന്ന് വിചാരിച്ചിരുന്നു . പക്ഷെ കഴിഞ്ഞില്ല . പ്രതിഷേധിക്കാനുള്ള ശക്തി എനിക്ക് നഷ്ടപ്പെട്ടു എന്ന് തോന്നുന്നു . അഥവാ ഞാന്‍ ശ്രമിച്ചാല്‍ അതൊരു പൊട്ടിത്തെറിയായി മാറും ........................ "പരവെടികള്‍ " വ്യവസ്ഥിതിയെ നിയന്ത്രിക്കുന്ന ( നീരാ റാഡിയ) ഒരു രാഷ്ട്രമായി , എന്റെ ദേശം അധപതിച്ചതില്‍ ഞാന്‍ അസ്വസ്ഥനാണ് . വളരെയധികം പ്രതീക്ഷയോടെ ഞാന്‍ നോക്കിക്കണ്ട മന്‍മോഹന്‍ സിംഗ് ചിലപ്പോള്‍ പാശ്ചാത്യരുടെ ഏറാന്‍ മൂളിയായി മാറുന്നതില്‍ സങ്കടമുണ്ട് .... എഴുതിയാല്‍ കൂടി പോകും ...
പിന്നീടു ഒരു പോസ്റ്റ്‌ എഴുതാം ....

Sukanya said...

മനുഷ്യനില്ലെങ്കില്‍ എന്തിനു ശാസ്ത്രം? മനുഷ്യനുവേണ്ടിയുള്ള ശാസ്ത്രം മതി നമുക്ക്.
താങ്കള്‍ക്കു ഇത്രയെങ്കിലും ചെയ്യാന്‍ കഴിഞ്ഞില്ലേ? ആരുടെയെങ്കിലും കണ്ണു തുറന്നെങ്കില്‍?

Rare Rose said...

ഹിബാക്കുഷ ഇപ്പോഴാണ് ആ വിളിപ്പേരിനെ കുറിച്ചറിയുന്നത്.എന്തൊരു ദയനീയ സങ്കടങ്ങള്‍..

മാഷ് അവസാനം പറഞ്ഞത് തന്നെ. പ്രപഞ്ചത്തിന്റെ നിലനില്‍പ്പ് തന്നെ തന്നിലധിഷ്ഠിതമാണെന്നുള്ള മൂഢ സ്വര്‍ഗ്ഗത്തിലാണ് മനുഷ്യനെന്ന സവിശേഷ സ്വാര്‍ത്ഥജീവിയുടെ വാസം.അത് തെറ്റാണെന്ന് ഇതു പോലുള്ള ഉള്ളുലയ്ക്കും കെടുതികള്‍ എത്ര വന്ന് സാക്ഷ്യം പറഞ്ഞാലും,കാലം കണ്മുന്നില്‍ കാട്ടിക്കൊടുത്താലും ഇരിക്കുന്ന കൊമ്പ് തന്നെ ഇനിയുമിനിയും ആഞ്ഞാഞ്ഞ് വെട്ടിക്കൊണ്ടിരിക്കും.:(

അനസ് ഉസ്മാന്‍ said...

@അംജിത്ത്: പൂര്‍ണ്ണമായും യോചിക്കുന്നു. ജനാധിപത്യം ! - വിശ്വാസം, അതല്ലേ എല്ലാം !

മുകിൽ said...

വളരെ പ്രസക്തമാണീ വാക്കുകൾ. ജപ്പാൻ ജനതയെക്കുറിച്ചോർത്ത് വേദനയുണ്ട്. എത്ര ദുരന്തം ഒരു ജനത ഏറ്റു വാങ്ങും. എല്ലാവർക്കും ഉൾക്കിടിലത്തോടെ ഇതെല്ലാം എവിടെയും പ്രതീക്ഷിക്കാം.

ശ്രീനാഥന്‍ said...

@ ശാന്താ കാവുമ്പായി - നന്ദി ടീച്ചർ, നമ്മുടെ ഭരണാധികാ‍രികളുടെ കാര്യം കടുപ്പം തന്നെ.
@പ്രയാൺ- ഡ്രീംസ് കേട്ടിട്ടുണ്ട്, ഇതു വരെ കണ്ടിട്ടില്ല, കാണാം, നന്ദി.
@ അംജിത് – ഒത്തിരി രോഷങ്ങൾ ഒന്നിച്ചൊരു ബോംബായി പൊട്ടിത്തെറിച്ച പോലെ ഈ അഭിപ്രായം. ജനാധിപത്യത്തിന്റെ നാടകം ഇവർ തുടർന്നാലും കുഴപ്പമില്ല ( അതിലൊന്നും ഒരു മാറ്റവുമുണ്ടാവില്ലെന്ന് മനുഷ്യ ചരിത്രം) ജീവിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും, അംജിത്, നാം നിലനിർത്തിയേ പറ്റൂ
@ പ്രദീപ് - പ്രതീക്ഷകൾ അസ്ഥാനത്തായതാകുന്നു നമ്മുടെ ചരിത്രം, ലണ്ടൻ സ്കൂൾ ഓഫ് ഇക്കനോമിക്സിൽ നിന്നും ഹാർവാർഡിൽ നിന്നും അല്ല, മനുഷ്യനിൽ നിന്ന് പഠിക്കാൻ ഗാന്ധിയെ പോലെയുള്ള ദേശീയ നേതാക്കളില്ല നമുക്ക്, പഴയ നക്സലൈറ്റുകൾ പറഞ്ഞിരുന്ന പോലെ വെറും ദല്ലാൾ ബൂർഷ്വാസി മാത്രമോ ഇന്ത്യൻ മുതലാളിത്തം?
@ സുകന്യ- നന്ദി. ഒരു ചർച്ച തുടങ്ങി എന്നേ ഉള്ളൂ, ആരു കണ്ണു തുറക്കാൻ?
@ റോസ്, - നന്ദി. എന്തായാലും വിധിയെന്ന് സമാധാനിച്ച് ഇരിക്കുന്ന കമ്പു മുറിക്കുന്നത് കണ്ടിരുന്നു കൂടാ നാം. ശക്തമായ പൊതുജനാഭിപ്രായം ഉണ്ടാക്കിയെടുക്കണം.

@ അനസ് – ജനാധിപത്യത്തെ കുറച്ചു കൂടി മനസ്സിലാക്കാൻ ഇതെല്ലാം സഹായിക്കും അല്ലേ?
@ മുകിൽ - ജപ്പാനോട് ഐക്യ ദാർഢ്യം പ്രകടിപ്പിക്കുന്നതിനോടൊപ്പം ഈ സമരത്തിൽ നമുക്ക് പങ്കു ചേരാം.

Unknown said...

സമയോചിതമായ പോസ്റ്റ്‌. ആശംസകള്‍ മാഷേ!!

Anonymous said...

സമയോചിതം, പക്ഷേ അസ്വസ്ഥത പെരുകുന്നു. നമുക്കെല്ലാവര്‍ക്കും കൂടി ഒരു ഭീമ ഹര്‍ജി അയച്ചാലോ? ഴേറേ എന്താെങ്കിലും മാര്‍ഗ്ഗമുണ്ടോ പ്രതികരിക്കാന്‍?

അനസ് ഉസ്മാന്‍ said...

@മാഷ്: ജനാധിപത്യം ഒരു വലിയ തമാശ ആയിട്ടാണ് തോന്നിയിട്ടുള്ളത്, എന്റെ അറിവില്ലായ്മ ആയിരിയ്ക്കും കാരണം... എല്ലാ അവകാശങ്ങളും അങ്ങനെ തന്നെ... ജീവിക്കാനുള്ള സ്വാതന്ത്ര്യം, അവകാശം എന്നൊക്കെ പറയുന്നത് ഒരു ന്യൂനപക്ഷം അനുവദിച്ചു തരുന്ന ഔദാര്യമല്ലേ??

എങ്ങനെ പ്രതിഷേധിക്കണം???

ശ്രീജ എന്‍ എസ് said...

നമ്മള്‍ സുരക്ഷിതര്‍ ആണെന്നും,ഇത്തരം ഒരാപത്തും നമുക്ക് ഉണ്ടാവുക ഇല്ലെന്നും ഈ അവസരത്തില്‍ കൂടെ ഉളുപ്പില്ലാതെ പറയുന്ന നമ്മുടെ ശാസ്ത്രഞ്ജര്‍ ..എന്ത് പറയാനാണ് നമ്മുടെ രാജ്യത്തെ പറ്റി.സ്വന്തം കുഴി സന്തോഷത്തോടെ തോണ്ടുന്ന മനുഷ്യന്റെ കണ്ണ് തുറപ്പിക്കാന്‍ ഇനിയെന്ത് സംഭവിക്കണം എന്നറിയില്ല.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വളരെ ചെറിയൊരു വിഭാഗം മാത്രമാണ് ഭൂമിയുടെ,പ്രകൃതിയുടെ,മനുഷ്യരുടെ,ജീവന്‍റെ നിലനില്‍പ്പിനെക്കുറിച്ചു ചിന്തിക്കുകയും വേവലാതിപ്പെടുകയും മുറവിളി കൂട്ടുകയും ചെയ്യുന്നത്..ഒരു മഴപ്പാറ്റയുടെ ചിറകടിപോലെയാണിപ്പോഴും വലിയൊരു വിഭാഗത്തിന്‍റെ ചിരിമുഴക്കത്തില്‍ ആ രോദനങ്ങളെല്ലാം.
പക്ഷെ,ഒരു മനസ്സിനെയെങ്കിലും പുനര്‍ചിന്തനത്തിനു പ്രേരിപ്പിക്കുമെങ്കില്‍ അതു തന്നെ മഹാനേട്ടം.
കാലോചിതമായി ഈ ലേഖനം.

siya said...

ശ്രീമാഷേ , കണ്ണ് തുറന്നു എല്ലാം കാണാന്‍ തുടങ്ങുന്നതിന് മുന്‍പ് ശാസ്ത്രം എല്ലാം എടുത്തു കൊണ്ട് പോകും .അതിനിടയില്‍ ഇതുപോലെ ഓരോ തേങ്ങലുകള്‍ കേള്‍ക്കാന്‍ ആര് ഉണ്ടാവും ?

Anonymous said...

പോസ്റ്റ്‌ അവസരോചിതമായി മാഷേ. ഹിരോഷിമ - നാഗസാക്കി സംഭവത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികള്‍ക്കിടയിലേക്ക് വീണ്ടും ഒരു ദുരന്തം കു‌ടി.. ഓര്‍ക്കുമ്പോള്‍ വല്ലാതാവുന്നു.

കുസുമം ആര്‍ പുന്നപ്ര said...

മാഷേ, മനുഷന്‍ എന്തെല്ലാം അനുഭവിച്ചാലും
അതില്‍ നിന്നും പാഠമുള്‍ക്കൊള്ളുകയില്ല.നമുക്ക് അങ്ങോട്ടുമിങ്ങോട്ടും ഈ ബ്ലോഗില്‍ കൂടിപ്പറയാം എന്നല്ലാതെ എന്തു ചെയ്യാന്‍ പറ്റും.ദാ ,മുല്ലപ്പെറിയാര്‍ പഠന സമിതീടെ കൂടെ മാധ്യമ പ്രവര്‍ത്തകരെ കടത്തിവിച്ചില്ലെന്നാണ് അറിയാന്‍
കഴിഞ്ഞത്. ഏതോ ഒരു ബ്ലോഗില്‍ ആവാര്‍ത്തയും കണ്ടു.

കുസുമം ആര്‍ പുന്നപ്ര said...

http://rebuilddam.blogspot.com/
ദാ ഈ ലിങ്കൊന്നു നോക്കിയ്ക്കേ..

ശങ്കരനാരായണന്‍ മലപ്പുറം said...

ഇഷ്ടപ്പെടാതിരിക്കാന്‍ കാരണമില്ല!

sijo george said...

Well said..

ശ്രീനാഥന്‍ said...

@ഞാൻ ഗന്ധർവ്വൻ, സിജോ, ശങ്കരനാരായണൻ, അഞ്ജു
- വളരെ നന്ദി, വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും.
@കുസുമം- സൂചിപ്പിച്ച മുല്ലപ്പെരിയാറ് ലിങ്ക് വായിച്ചു. വളരെ നന്ദി.
@ അനസ്- എങ്കിലും ജനാധിപത്യം തന്നെയാണ് ആശ്രയം. നാം അശുഭവിശ്വാസികൾ ആയിക്കൂടാ.
@ ശ്രീദേവി –സന്തോഷം, നന്ദി. ആരെന്തു പറഞ്ഞാലും നാം നമ്മുടെ സുരക്ഷക്ക് പൊരുതിയേ പറ്റൂ.
@ ആറങ്ങോട്ടുകര – സന്തോഷം, നന്ദി. എങ്കിലും കേരളത്തിൽ പരിസ്ഥിതി എന്നൊക്കെ പറയുമ്പോൾ പരിഹസിക്കുന്ന രീതി കുറഞ്ഞു വരുന്നുണ്ടെന്ന് തോന്നുന്നു. ഈ പാരിസ്ഥിതികാവബോധം ശ ക്തിപ്പെടുത്താൻ നാം ശ്രമിക്കണം.
@സിയ – നന്ദി. പക്ഷേ, നാം ഇതൊക്കെ പറഞ്ഞുകൊണ്ടേയിരിക്കണം, പ്രചരിപ്പിക്കണം, ജീവിതം നമ്മുടേതു തന്നെയല്ലേ?
@മൈത്രേയി – തീർച്ചയായും അതുപോലുള്ള മാർഗ്ഗങ്ങൾ നോക്കാവുന്നതാണ്, പക്ഷേ, ഇതിന കം തന്നെ ഹർജികളും മറ്റു പ്രതിഷേധങ്ങളുമൊക്കെ ധാരാളമുണ്ടായിട്ടുണ്ട്, ബധിരകർണ്ണങ്ങളിലാണവ ചെന്നു വീഴുന്നത് എന്നു മാത്രം. എങ്കിലും ശക്തമായ പൊതുജനാഭിപ്രായം ഇത്തരം പല പദ്ധതികളേയും തടഞ്ഞിട്ടുമുണ്ടല്ലോ.

സ്മിത മീനാക്ഷി said...

"ഒരിക്കലും ഒന്നിൽ നിന്നും ഒരു പാഠവുമുൾക്കൊള്ളാതെ ഹോമോസാപ്പിയൻ എന്ന ഈ സവിശേഷജീവി ഭൂമിയെ ഇല്ലാതാക്കുന്നതിന് നാം വെറും കാണികളായിക്കൂടാ." ചാവേറായി എന്തും ഇല്ലാതാക്കാന്‍ തയാറാകുന്ന നമ്മള്‍.. കാണികളാകുകയല്ല, രക്തസാക്ഷികള്‍ തന്നെയാകുകയാണ് നാം.

ശ്രീനാഥന്‍ said...

അതേ, സ്മിത, രക്തസാക്ഷികളാവുകയാണ്, ആക്കുകയാണ്.

chithrangada said...

ശ്രീമാഷേ ,
ഇക്കുറി എത്താന്‍ വൈകി .
പോസ്റ്റ്‌ എന്നത്തെയും പോലെ
നന്നായി ...........................
വിഷയം ആഴത്തില്‍ പഠിച്ചു അഭിപ്രായം
പറയേണ്ട ഒന്നാണ് .അത് കൊണ്ടു
മൌനം .................

Diya Kannan said...

നമ്മുടെ ന്യൂക്ലിയര്‍ റിയാക്ടറുകളുടെ ഫീസിബിളിറ്റി ഒക്കെ അനലൈസ് ചെയ്യുന്നവര്‍ സുനാമി വന്നാല്‍ എന്നൊക്കെ കണ്സിടെര്‍ ചെയ്യാറുണ്ടോ ആവോ?

അമേരിക്കയില്‍ ഇങ്ങനെ ഒരു ന്യൂക്ലിയര്‍ ദുരന്തം ഉണ്ടായപ്പോള്‍ ടെന്‍ഷന്‍ സഹിക്കാന്‍ പറ്റാതെ ആ പ്രദേശത്തെ ആള്‍ക്കാര്‍ക്കിടയില്‍ ഉണ്ടായ മാനസിക പ്രശ്നങ്ങളെ കുറിച്ച് ഒരു ലേഖനം വായിക്കാന്‍ ഇടയായി. ഡിപ്രഷന്‍ റേറ്റും സൂയിസൈഡ് റേറ്റും കൂടി എന്നൊക്കെ വായിച്ചപ്പോള്‍ ഞാന്‍ വിചാരിച്ചു ജപ്പാനില്‍ അത്തരം പ്രശങ്ങള്‍ ഉണ്ടാവില്ല. അവിടത്തുകാര്‍ കുറച്ചു കൂടെ മെന്റലി സ്ട്രോങ്ങ്‌ ആണല്ലോ എന്ന്. പക്ഷെ അത് കഴിഞ്ഞാണ് ഞാന്‍ അറിഞ്ഞത്. സൂയിസൈഡ് റേറ്റ് വളരെ വളരെ കൂടുതല്‍ ആണ് ജപ്പാനിലും എന്ന്.

ഇന്ത്യയില്‍ ഇങ്ങനെ ഒരു ദുരന്തമുണ്ടായാല്‍ എന്താവും കഥ? ഇന്ത്യയില്‍ എന്നല്ല, ഒരിടത്തും ഒരിക്കലും ഇങ്ങനെ ഒന്നുണ്ടാകാതിരിക്കട്ടെ.

ശ്രീനാഥന്‍ said...

ചിത്ര- വളരെ സന്തോഷം വായിച്ചതിൽ.
ദിവ്യാകണ്ണൻ- വേണ്ടത്ര സുരക്ഷാസന്നാഹത്തോടെ ആണവനിലയങ്ങൾ സ്ഥാപിക്കുക എന്നല്ല, ആണവനിലയങ്ങൾ വേണ്ടെന്നു വെക്കുക തന്നെയാണ് അഭികാമ്യമെന്നു തോന്നുന്നു. വളരെ നന്ദി അഭിപ്രായത്തിന്.

ചിത്ര said...

..i have a Japanese friend..she wrote to me few days back about how the information about the extent of radiation is being withheld from the people there by the Company and the Government..the sad part is it is the future of nuclear industry that matters to the power players and not the life and health of the people and other living beings...and this applies not just to the Japanese Govt but all the countries in the run for nuclear power including ours..

ശ്രീനാഥന്‍ said...

രാമൊഴി- അതെ, ലാഭം മാത്രമാണ് ലാക്ക്, മനുഷ്യന്റെ ദുരിതവും നിലനിൽ‌പ്പുമൊന്നും പ്രശ്നമല്ല, നുണ പറഞ്ഞും ബലം പ്രയോഗിച്ചും കമ്പോളത്തിനു വേണ്ടി ഒത്താശകൾ ചെയ്തു കൊടുക്കുന്ന രാഷ്ടീയ നേതൃത്വങ്ങളാണ് മഹാ ഭൂരിപക്ഷം രാജ്യങ്ങളിലും. ജനാധിപത്യം തന്നെ മിക്കപ്പോഴും ഒരു നുണയായി അനുഭവപ്പെടുന്നു.

Wash'Allan JK | വഷളന്‍ ജേക്കെ said...

വളരെയധികം യോജിക്കുന്നു. renewable energy, green energy എന്നിവയ്ക്ക് നമ്മള്‍ മുന്‍ഗണന കൊടുക്കണം. കുറേപ്പേര്‍ ഇപ്പോള്‍ ഗ്രീന്‍ എനര്‍ജിയെക്കുറിച്ച് ചിന്തിക്കുന്നത് ഒരു നേരിയ പ്രത്യാശ തരുന്നു.

nuclear energy യെ സര്‍വസാധാരണം ആക്കണമെന്ന് പറയുകയല്ല. എന്നാലും, ഒരു ചെറിയ വിയോജനക്കുറിപ്പുള്ളത് പറയാം. മനുഷ്യന്റെ ഏറി വരുന്ന ആവശ്യത്തിനു ഇപ്പോഴുള്ള സ്രോതസ്സുകളില്‍ നിന്ന് ഊര്‍ജ്ജം ലഭ്യമല്ലാതായിട്ടുണ്ട്. അതുകൊണ്ട് ചിലപ്പോള്‍ വേറെ നിവൃത്തിയില്ലാതെ വരുന്നു. ഒരു മണിക്കൂര്‍ കറന്റ്‌ പോയാല്‍ പോലും അസ്വസ്ഥരാവുന്നവരാണ് നമ്മള്‍

risk ഇല്ലാത്തതായി ഒന്നുമില്ല. For any infrastructure, we should compute the risk and enumerate the risk mitigation strategies.

I think risk may be quantified as
1. Severity (Impact) of the incident caused
2. Probability of occurrence
3. Time required to return to normal state
4. Effort required to return to normalcy
may be some more, I cannot think of...

And with some weighted multiplication of these we can arrive at a risk number. Prioritization and selection of technology should be done based on the risk factor. And I am with you on this, the severity of the for a nuclear incident is very high and thereby its risk.

ശാസ്ത്രം ഉപയോഗിക്കുമ്പോള്‍ അതിന്റെ risk mitigate ചെയ്യാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കകയും വേണം. റിസ്ക്‌ കുറയ്ക്കാന്‍ പറ്റില്ലെങ്കില്‍ പുതിയ സങ്കേതങ്ങള്‍ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.

ഒരില വെറുതെ said...

നിരന്തരം ആവര്‍ത്തിക്കുന്ന ചരിത്രത്തിന്റെ ചോരച്ചാലുകള്‍ക്ക് പോലും
ന്യായീകരിക്കാനാവില്ല, തലമുറകളെ ഹിബാകുഷകളാക്കുന്ന ഈ വിഡ്ഡിത്തം.
നമ്മള്‍ ഒന്നും പഠിക്കുന്നേയില്ല. മരണത്തിലേക്കുള്ള ദൂരം പോലും. രാജ്യാന്തര രാഷ്ട്രീയവും വന്‍കിട കോര്‍പററ്റുകളും ചേര്‍ന്ന് വീതം വെക്കുന്ന
നായ്ക്കളിയില്‍ ഇങ്ങേത്തലക്കലെ നമുക്ക് ചെയ്യാനുള്ള ഒച്ചയില്ലാത്ത വിലാപങ്ങള്‍ക്ക്
തീറെഴുതുക എന്നതു മാത്രം. നിസ്സഹായതയുടെ ആഴങ്ങളില്‍നിന്ന് ഉണരുന്ന ഇത്തരം വിലാപങ്ങള്‍ ഒരിക്കലും ആരുടെ കണ്ണ് തുറപ്പിക്കുന്നേയില്ല.

ശ്രീനാഥന്‍ said...

@ജെകെ- ഊർജ്ജപ്രതിസന്ധിയുടെ ഗൌരവം താങ്കൾ പറയുന്ന പോലെ വളരെ വലുതാണ്. പക്ഷേ ആണവനിലയങ്ങളുടെ റിസ്ക് ഫാക്റ്റർ വളരെ വളരെ കൂടുതലാണ്. കൽക്കരി അധികകാലത്തേക്ക് ഇല്ലാത്തതിനാൽ പാരമ്പര്യേതര ഊർജ്ജപ്രഭവങ്ങൾ കാര്യക്ഷമമാക്കുകയാണ് ഒരു പ്രധാന പോംവഴി. ‌@ ഒരില - വളരെ സന്തോഷം താങ്കളെ കണ്ടതിൽ. വിലാപങ്ങൾക്കപ്പുറം പോയേ തീരൂ നമുക്ക്. ഈ ജീവിതവും ഭൂമിയും നമ്മുടേതല്ലേ?

ജയരാജ്‌മുരുക്കുംപുഴ said...

nannayittundu ......... aashamsakal..........

MOIDEEN ANGADIMUGAR said...

ഫുകുഷിമ ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കിയ ചൈന പുതുതായി തുടങ്ങാനിരുന്ന ആണവനിലയം വേണ്ടെന്നുവെച്ചു.പക്ഷേ, നമ്മുടെ ഭരണാധികാരികൾക്ക് ജനങ്ങളുടെ സുരക്ഷയേക്കാൾ പ്രധാന്യം അമേരിക്കയുടെ താല്പര്യങ്ങളാണ്.
ഫുകുഷിമ ഒരു പാഠമാണ്. അതുൾക്കൊള്ളാൻ ഇനിയെങ്കിലും ഭരണവർഗ്ഗം തയ്യാറാകണം.പ്രതിഷേധങ്ങളൊക്കെ വനരോദനമായി മാറുമ്പോൾ ആശങ്ക തോന്നുന്നു.

Vayady said...

ശാസ്ത്രം ഇരുതല വാളാണ്‌. ഹ്രസ്വകാല നേട്ടത്തിനു വേണ്ടീ ഭവിഷ്യത്തുക്കളെ കുറിച്ച് ആലോചിക്കാതെ ശാസ്ത്രത്തെ ദുര്‍‌വിനിയോഗം ചെയ്യുന്നതിന്റെ തിരിച്ചടിയാണ്‌ ഇന്നു ഫുകുഷിമയില്‍ നാം കാണുന്നത്. ഇനി എത്ര ദുരന്തങ്ങള്‍ കഴിഞ്ഞാലാണാവോ? ഹോമോസാപ്പിയനു തിരിച്ചറിവ് ഉണ്ടാകുക? ഇത്രയും ചിന്തോദ്ദീപകമായ ഈ ലേഖനം വളരെ അവസരോചിതമായി.

ഭാനു കളരിക്കല്‍ said...

സൂര്യ പ്രകാശത്തില്‍ നിന്നും തിരമാലകളില്‍ നിന്നും കാറ്റില്‍ നിന്നും ഒക്കെ ധാരാളം വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ആകും. പക്ഷേ ഇത്തരം സമാന്തര പദ്ധതികളെ ആണവ ഭീകരര്‍ തുരങ്കം വെച്ചുകൊണ്ടിരിക്കുകയാണ്. സമാന്തര പദ്ധതികള്‍ക്ക് അവശ്യമായ ഉല്പന്നങ്ങളുടെ വില കുത്തനെ ഉയര്‍ത്തി ഇതെല്ലാം ചിലവുകൂടിയതാണെന്ന് കാണിച്ചുകൊണ്ടാണ് ആണവ ബഹുരാഷ്ട്ര കുത്തകകള്‍ ലോകത്തെ കബളിപ്പിക്കുന്നത്. ഭൂമി നിലനില്‍ക്കണമോ വേണ്ടയോ എന്ന ചോദ്യത്തിനു ഉത്തരം നല്‍കണമെങ്കില്‍ മുതലാളിത്തം വേണമോ വേണ്ടയോ എന്നു കൂടെ നാം തീരുമാനിക്കണം. കാരണം മുതലാളിത്തത്തിനു വേറെ മാര്‍ഗ്ഗങ്ങളില്ല. അത് ഭൂമിയെ മുച്ചൂടും തകര്‍ക്കും വരെ അതിന്റെ ചൂഷണം തുടരുക തന്നെ ചെയ്യും.

ശ്രീനാഥന്‍ said...

ജയരാജ്,
മൊയ്തീൻ.
തത്തമ്മേ,
ഭാനൂ-
എല്ലാവർക്കും നന്ദി.കരയിലും കടലിലും വിഷം നൂറ്റാണ്ടുകൾ നിലനിൽക്കുന്ന വിഷം കലക്കുന്നതി നെതിരെ പ്രതികരിക്കുക, പ്രചരിപ്പിക്കുക, ചെറുക്കുക!

pournami said...

late ayi sree mashey... valare important aya post..japante situation engine enkil indiakarude sthithi orkkankudi veyya, arodu paryan ennalum paryathey veyyallo alle..

Umesh Pilicode said...

ഞാന്‍ വളരെ വൈകി അല്ലെ മാഷേ .. ?!!

എനിക്ക് പറയാനുള്ളതൊക്കെ എല്ലാവരും പറഞ്ഞിട്ടുണ്ട് .. ഒപ്പ് :-))

സീത* said...

നന്നായി ശ്രീനാഥേട്ടാ...ദിനപത്രങ്ങളിൽ മനഃപൂർവ്വം മുഖം തിരിക്കുന്ന വാർത്തകളിലൊന്നായി ഈ സംഭവങ്ങൾ ഒതുങ്ങുന്നു...ആനുകാലിക പ്രസക്തിയുള്ള ലേഖനം....നമുക്കിനിയും നല്ലതിനു വേണ്ടി പ്രതീക്ഷിക്കാം

ശ്രീനാഥന്‍ said...

പൌർണ്ണമീ, ഉമേഷ്, സീത- വളരെ നന്ദി, വായിച്ചതിനും അഭിപ്രായത്തിനും.

Echmukutty said...

വരാനൊരുപാട് വൈകി. എല്ലാവരും എല്ലാം പറഞ്ഞു കഴിഞ്ഞു.
അതുകൊണ്ട് വായിച്ചുവെന്നറിയിയ്ക്കാൻ മാത്രം....

ശ്രീ said...

ഞാനും വന്നെത്താനിത്തിരി വൈകി.

പ്രസക്തമായ പോസ്റ്റ്, മാഷേ